പൊലീസിന് നേരെ ബോംബേറ്; ജീപ്പ് അടിച്ചു തകർത്തു; പിടിയിലായത് കഞ്ചാവ് മാഫിയയിലെ കണ്ണി
തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിനെ പെട്രോൾ ബോംബെറിഞ്ഞ് ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കുളത്തുമ്മൽ സ്വദേശി അമനെയാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് മാഫിയയുടെ സജീവ കണ്ണിയാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രി കാട്ടാക്കട- നെടുമങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നെടുമങ്ങാട്, ആര്യങ്കോട്, കാട്ടാക്കട, അരുവിക്കര പ്രദേശങ്ങളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കാട്ടാക്കട കോട്ടൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ ആദ്യം പൊലീസിനെ ആക്രമിച്ചത്. ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ കോട്ടൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പെട്രോൾ സംഘം ആദ്യം വിരട്ടിയോടിച്ചു. എന്നാൽ പിന്നീട് സംഘടിച്ചെത്തിയ അക്രമികൾ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സിപിഒ ടിനോ ജോസഫിന് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് കാട്ടാക്കട കോട്ടൂർ ജംഗ്ഷനിൽ വച്ച് പ്രതികൾ ആദ്യം പൊലീസിനെ ആക്രമിച്ചത്. ബൈക്കുകളിൽ വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തിയ സംഘത്തെ കോട്ടൂർ ജംഗ്ഷനിൽ ഉണ്ടായിരുന്ന പൊലീസ് നൈറ്റ് പെട്രോൾ സംഘം ആദ്യം വിരട്ടിയോടിച്ചു. എന്നാൽ പിന്നീട് സംഘടിച്ചെത്തിയ അക്രമികൾ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് സിപിഒ ടിനോ ജോസഫിന് പരിക്കേറ്റത്.
Post a Comment